Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Relief Camp

Alappuzha

ദുരിതാശ്വാസക്യാമ്പിൽ ഉച്ചഭക്ഷണം കഴിച്ച് മന്ത്രി ലിജുവും കെ.സി. വേണുഗോപാലും

ഹരിപ്പാട്: പ്രളയക്കെടുതിയിൽ ക്യാമ്പുകളിൽ അഭയം തേടിയവർക്കിടയിലേക്ക് ആശ്വാസവുമായെത്തിയ ജനപ്രതിനിധികൾക്ക് നടുവട്ടത്ത് അന്തേവാസികളുടെ സ്നേഹവിരുന്ന്. പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ എക്സൈസ് മന്ത്രി എം.ലിജുവും എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എംപിയുമാണ് നടുവട്ടം ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് ഉച്ചഭക്ഷണം കഴിച്ചത്.

231 കുടുംബങ്ങളിലെ 585 പേർ കഴിയുന്ന നടുവട്ടം വിഎച്ച്എസ്എസിലെ ക്യാമ്പിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് നേതാക്കളെത്തിയത്. വീടുകളിലെ വെള്ളം പൂർണമായി ഇറങ്ങിയതിനു ശേഷം മാത്രമേ തങ്ങളെ ക്യാമ്പിൽ നിന്ന് മാറ്റാവൂ എന്ന് അന്തേവാസികൾ ആവശ്യപ്പെട്ടു. ഇതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്ന് മന്ത്രിയും എംപിയും അവർക്ക് ഉറപ്പുനൽകി.

തുടർന്ന് ഭക്ഷണം കഴിച്ച ശേഷമേ മടങ്ങാവൂ എന്ന് അന്തേവാസികൾ സ്നേഹപൂർവം അഭ്യർഥിച്ചു. ജനങ്ങളുടെ സ്നേഹത്തിന് വഴങ്ങിയ നേതാക്കൾക്കായി ക്യാമ്പിൽ തയാറാക്കിയ ചോറും സാമ്പാറും മോരുകറിയും തോരനും അച്ചാറും വിളമ്പി.

മന്ത്രിയും എംപിയും ഒപ്പമുണ്ടായിരുന്ന നേതാക്കൾക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിച്ചു. ജനപ്രതിനിധികൾക്കൊപ്പം സെൽഫികളെടുത്ത് സന്തോഷം പങ്കിടുകയും ചെയ്തു.തുടർന്ന് ആയാപറമ്പിലെ ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ച ശേഷമാണ് സംഘം മടങ്ങിയത്.

Kerala

കള്ളാടി ദുരന്തം; ദുരിതാശ്വാസ ക്യാമ്പില്‍ 142 പേര്‍

കല്‍പ്പറ്റ: മേപ്പാടി പോളിടെക്‌നിക്കിലെ ദുരിതാശ്വാസ ക്യാമ്പില്‍ പ്രദേശത്തുള്ള 42 കുടുംബങ്ങളിലെ 142 പേരെ മാറ്റി പാര്‍പ്പിച്ചു. മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ ഡോക്‌ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രവര്‍ത്തകരുടെ സേവനം ഇവിടെ ഉറപ്പാക്കിയിട്ടുണ്ട്.

രാത്രി രക്ഷാപ്രവര്‍ത്തനം അവസാനിപ്പിച്ചാലും ആംബുലന്‍സും മെഡിക്കല്‍ ടീമും ക്യാമ്പ് ചെയ്യും. ആരോഗ്യവകുപ്പിന്‍റെ എല്ലാ സേവനങ്ങളും 24 മണിക്കൂറും സ്ഥലത്ത് ഉറപ്പാക്കിയിട്ടുണ്ട്. വയനാട് ഡിഎംഒ ഡോ. മൊയ്തീന്‍ ഷാ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ.വി.ആര്‍. ഷീജ, മേപ്പാടി സാമൂഹ്യാരോഗ്യ കേന്ദ്രം സൂപ്രണ്ട് പ്രസന്നകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് ആരോഗ്യവകുപ്പിന്‍റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.

എസ്ഐക്കു പരിക്ക്

കൽപ്പറ്റ: രാക്ഷാപ്രവര്‍ത്തനത്തിനിടെ തലയില്‍ കമ്പിവീണ് മേപ്പാടി എസ്‌ഐ സന്തോഷ്‌കുമാറിനു നിസാര പരിക്കേറ്റു. ഡോ. മൂപ്പന്‍സ് ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നൽകിയശേഷം അദ്ദേഹം ആശുപത്രി വിട്ടു. ഒമ്പത് പേരെയാണ് രക്ഷാപ്രവര്‍ത്തകര്‍ ഡോ. മൂപ്പന്‍സ് ആശുപത്രിയില്‍ എത്തിച്ചത്. ഇതില്‍ മൂന്നു പേരാണ് ആശുപത്രി വിട്ടത്. മീനാക്ഷിയില്‍ കള്ളാടി-ആനക്കാംപൊയില്‍ തുരങ്കപാത സൈറ്റില്‍ ജോലി ചെയ്തിരുന്ന മധ്യപ്രദേശ് സ്വദേശികളായ തൊഴിലാളികളാണ് ചികിത്സയില്‍ തുടരുന്ന ആറു പേര്‍. ഇതില്‍ രണ്ടു പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്.

പരിക്കേറ്റവർ

മേപ്പാടി: കള്ളാടിയിലെ മണ്ണിടിച്ചിലിൽ അപകടത്തിൽപ്പെട്ടതിൽ ഒന്പത് പേർ മേപ്പാടി വിംസ് ആശുപത്രിയിൽ ചികിത്സ തേടി. മധ്യപ്രദേശ് സ്വദേശികളായ ഹിര കുമാർ (32), ദിലീപ് (19), സൂരജ് യാദവ് (25), സഞ്ജയ് താക്കൂർ (35), രജനീഷ് (27), തയ് ഘോഷ് (28), തമിഴ്നാട് സ്വദേശി കൂടമ്മാൾ (ജയ) (37), മലയാളികളായ കുഞ്ചു (39), മേപ്പാടി എസ്ഐ സന്തോഷ് കുമാർ എന്നിവരാണ് ചികിത്സ തേടിയത്. രണ്ട് പേരുടെ പരിക്ക് ഗുരുതരമാണ്. ഇവർ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലാണ്. ഇവരിൽ കൂടമ്മാൾ (ജയ 37), സന്തോഷ് കുമാർ എന്നിവരെ ഡിസ്ചാർജ് ചെയ്തു.

Latest News

Corehub Up